Sunday, May 5, 2013

മാര്‍ക്സ്; അനശ്വരനായ കാമുകന്‍ !!


"WORKERS OF ALL LANDS UNITE" 
കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയിലെ അവസാനത്തെ വാചകമാണിത്. ഇന്ന് ഈ വാചകം ഓര്‍ക്കാന്‍ ഒരു കാരണമുണ്ട്.  മാനിഫെസ്റ്റോയുടെ പിതാവായ 'കാറല്‍ മാര്‍ക്സ്'-ന്‍റെ ജന്മദിനമാണ് ഇന്ന്. കമ്മ്യൂണിസ്റ്റ്‌ ചിന്തകളിലും, അതിന്‍റെ ആളിപ്പടരുന്ന പ്രസ്ഥാനചിട്ടകളിലും മാര്‍ക്സിനു ഇന്ന് വലിയ സ്ഥാനമൊന്നുമില്ല. കാലാനുസൃതമായി വന്ന മാറ്റങ്ങളില്‍ അതും വളരെ സാധാരണമായ ഒരു കാര്യമായി മാറി. മാനിഫെസ്റ്റോയിലെ കമ്മ്യൂണിസത്തിനും ഇന്നത്തെ കമ്മ്യൂണിസത്തിനും ഇടയില്‍പ്പെട്ട് എത്രയോ തവണ മാര്‍ക്സും ഏയിജല്‍സും, ഒരു കമ്മ്യൂണിസ്റ്റുകാരനും ഓര്‍ക്കാന്‍ കഴിയാത്തവിധം ജനിച്ചു-മരിച്ചു കഴിഞ്ഞിരിക്കുന്നു. എങ്കിലും അന്നും ഇന്നും ഒരു ശക്തിക്കും നിഷേധിക്കാനോ മായ്ക്കാനോ കഴിയാത്ത അദ്ധേഹതിന്റെ അനശ്വരമായ പ്രണയത്തെകുറിച്ചെങ്കിലും ഈ ദിവസം നമ്മള്‍ ഓര്‍ക്കെണ്ടേ !!
മാര്‍ക്സ്, അദേഹത്തിന്‍റെ പ്രണയിനിയും പിന്നീട് ജീവിത പങ്കാളിയുമായ  'ജെനി വോണിനു' അയച്ച ഒരു പ്രണയ ലേഖനം കൂടി ഇതോടൊപ്പം ചേര്‍ക്കുന്നു. 
Manchester, June 21, 1865

"My heart’s beloved:

I am writing you again, because I am alone and because it troubles me always to have a dialogue with you in my head, without your knowing anything about it or hearing it or being able to answer…

Momentary absence is good, for in constant presence things seem too much alike to be differentiated. Proximity dwarfs even towers, while the petty and the commonplace, at close view, grow too big. Small habits, which may physically irritate and take on emotional form, disappear when the immediate object is removed from the eye. Great passions, which through proximity assume the form of petty routine,grow and again take on their natural dimension on account of the magic of distance. So it is with my love. You have only to be snatched away from me even in a mere dream, and I know immediately that the time has only served, as do sun and rain for plants, for growth.

The moment you are absent, my love for you shows itself to be what it is, a giant, in which are crowded together all the energy of my spirit and all the character of my heart. It makes me feel like a man again, because I feel a great passion; and the multifariousness, in which study and modern education entangle us, and the skepticism which necessarily makes us find fault with all subjective and objective impressions, all of these are entirely designed to make us all small and weak and whining. But love - not love for the Feuerbach-type of man, not for the metabolism, not for the proletariat - but the love for the beloved and particularly for you, makes a man again a man…

There are many females in the world, and some among them are beautiful. But where could I find again a face, whose every feature, even every wrinkle, is a reminder of the greatest and sweetest memories of my life? Even my endless pains, my irreplaceable losses I read in your sweet countenance, and I kiss away the pain when I kiss your sweet face…

Good-bye, my sweet heart. I kiss you and the children many thousand times.

Yours, Karl " 

Friday, May 3, 2013

സരബ്ജിത് സിംഗ്; നിങ്ങള്‍ സ്വതന്ത്രനായില്ലേ !!


സരബ്ജിത് സിംഗ്-ന്‍റെ കൊലപാതകത്തിലെ രോഷം എനിക്ക് ഇവിടെയുള്ള പാക്കിസ്ഥാന്‍ സുഹൃത്തിനോടു പ്രകടിപ്പിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. “നിങ്ങളുടെ ആളുകള്‍ ഞങ്ങളുടെ സരബ്ജിത് സിങ്ങിനെ കൊന്നില്ലേ, എന്തൊരു ക്രൂരതയാണിത്‌” ഞാന്‍ രോഷത്തോടെ അവനോടു ചോദിച്ചു. ഫ്ലാറ്റിലെ താഴത്തെ നിലയിലാണ് അഫ്സലും കുടുംബവും; പാകിസ്താനിലെ കറാച്ചിയില്‍ നിന്നുള്ളവരാണ് അവര്‍. ഇന്നു വെള്ളിയാഴ്ച ആയതുകൊണ്ട് എല്ലാവരും റൂമില്‍ തന്നെയുണ്ട്. “സര്‍ എന്തു പറ്റി, ആരായിരുന്നു അയാള്‍” ഹിന്ദിയിലുള്ള അഫ്സലിന്‍റെ മറുചോദ്യം. അവര്‍ ഈ കഥകളൊന്നും അറിഞ്ഞമട്ടില്ല; എല്ലാം എനിക്ക് വിവരിക്കേണ്ടി വന്നു. എല്ലാം കേട്ടുകഴിഞ്ഞിട്ടും മുഖത്ത് പ്രത്യേകിച്ചു ഭാവമാറ്റങ്ങളൊന്നും ഇല്ലാതെ അവന്‍ പറഞ്ഞു, “സര്‍ ഇതൊക്കെ അവിടെ നിത്യസംഭവങ്ങള്‍ ആണ്. സിംഗ് ഒരിന്ത്യക്കാരനായതുകൊണ്ട് പുറം ലോകം അറിഞ്ഞു. അങ്ങനെ അറിയപെടാതെ എത്രയോപേര്‍ പാക്‌ ജയിലുകളില്‍ മാത്രമല്ല, തെരുവുകളിലും ദിവസേന ആക്രമണങ്ങള്‍ക്ക് ഇരയാവുന്നു; കൊല്ലപ്പെടുന്നു.” അഫ്സല്‍ സംസാരം തുടര്‍ന്നു. അഴിമതിയും തൊഴുത്തില്‍കുത്തും കൊണ്ടു നിറഞ്ഞ പാക്-ഭരണ കൂടത്തിനോ സര്‍ക്കാരിനോ ഇത്തരം കാര്യങ്ങളില്‍ വലിയ താല്പര്യം ഒന്നുമില്ല. പേരിന് ഒരു ‘ജനാധിപത്യം’ ഭരിക്കുന്നത്‌ പട്ടാളം. ഇതാണ് പാക്-ഭരണ സംവിധാനം. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും സര്‍ക്കാരിനെതിരാണ്. അതിന്‍റെ പ്രതികരണമാണ് പലയിടത്തായി അടിക്കടി ഉണ്ടാകുന്ന സ്ഫോടങ്ങള്‍. ചില സന്ദര്‍ഭങ്ങളില്‍ സ്ഫോടനം നടത്തുന്നത് സര്‍ക്കാര്‍ തന്നെ. പ്രതിഷേധത്തെ നേരിടാന്‍. മാധ്യമങ്ങള്‍ക്ക് പ്രത്യേകിച്ചു ഒരു ‘റോളും’ ഇല്ല; അവ സര്‍ക്കാരിന്റെ പ്രതിനിധികള്‍ മാത്രം.
സ്ത്രീകള്‍ക്കെതിരായുള്ള ആക്രമണങ്ങള്‍ക്ക് ‘കയ്യും കണക്കുമില്ല, എന്നു അഫസല്‍ പറയുന്നു. അവന്‍റെ സഹോദരി ഇപ്പോള്‍ ചികിത്സയിലാണത്രേ!! ഒന്നര വര്‍ഷം മുന്‍പ് ആരോ നടത്തിയ ‘ആസിഡ്’ ആക്രമണത്തില്‍ മുഖവും ശരീരഭാഗങ്ങളും വികൃതമാക്കപ്പെട്ട്; ഇപ്പോള്‍ മരണത്തോട് മല്ലടിക്കുന്ന സഹോദരിയുടെ അവസ്ഥ നിറകണ്ണുകളോടെ അവന്‍ വിവരിച്ചപ്പോള്‍ മുഴുവന്‍ കേട്ടുനില്ക്കാന്‍ എനിക്കായില്ല. അവസാനമായി അഫ്സല്‍ ഒരു കാര്യം കൂടി കൂട്ടിചേര്‍ത്തു. “സര്‍ ഞങ്ങള്‍ക്ക് പാകിസ്ഥാനില്‍ ജീവിക്കേണ്ട; എന്തെങ്കിലും ഒരു സാധ്യതയുണ്ടെങ്കില്‍ ഞങ്ങള്‍ ഹിന്ദുസ്ഥാനിലേക്കു വരാം; അവിടെ ആരെയും ഭയക്കാതെ ഞങ്ങള്‍ക്ക് ജീവിക്കാം.” അത് അഫസലിന്റെ മാത്രം വാക്കുകളല്ല; ഒരു ജനതയുടെ മുഴുവന്‍ വികാരമാണ് അവന്‍റെ വാക്കുകളില്‍ കൂടി പുറത്തുവന്നതെന്ന് ഞാന്‍ മനസിലാക്കി. അതിനു മറുപടിയൊന്നും പറയാതെ, അഫ്സലിന്‍റെ ‘ബീവി’ തന്ന ‘സുലൈമാനി’-യും വാങ്ങികുടിച്ചു യാത്രപറഞ്ഞിറങ്ങിറങ്ങും മുന്‍പ് ഒരു ‘സോറി’ പറയാന്‍ ഞാന്‍ മറന്നില്ല; അവന്‍റെ സഹോദരിയുടെ കാര്യം ഓര്‍മ്മിപ്പിച്ചതിന്.

സരബ്ജിത് സിംഗിന്റെ കൊലപാതകം, ഒരു വ്യക്തിയുടെ ജീവന്‍ എന്നതിലുപരി, ഇന്ത്യയുടെ അഭിമാനതിനേറ്റ ക്ഷതം കൂടിയാണ്. നിരപരാധിയായി തുറുങ്കിലടക്കപ്പെട്ട ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ നമ്മുടെ സര്‍ക്കാരിനോ ജനപ്രതിനിധികള്‍ക്കോ ആയില്ല. കാരണങ്ങള്‍ ഒരുപാടുണ്ടാകാം നിരത്തിവയ്ക്കാന്‍. എങ്കിലും അതൊന്നും ഒരു ജീവന്‍റെ വിലയേക്കാള്‍ മുകളില്‍ അല്ലല്ലോ !!

സരബ്ജിത് സിംഗ്, നിങ്ങള്‍ ഇപ്പോള്‍ സ്വതന്ത്രനായി. നിങ്ങള്‍ക്കിനി ആരെയും ഭയക്കേണ്ട; നിങ്ങളുടെ മുന്നില്‍ ഇപ്പോള്‍ ഇരമ്പഴികളില്ല, ഭീകരതയുടെ മതിലുകളില്ല; അവസാനം ഈശ്വരന്‍ നിങ്ങളോടു കരുണ കാണിച്ചു; നിങ്ങളില്‍ ഒരാളായ ഞങ്ങള്‍ സാധാരണ ഭാരതീയന് നിങ്ങളുടെ ആത്മാവിനു വേണ്ടി നിത്യശാന്തി നേരാന്‍ മാത്രമേ ആയുള്ളൂ !!

(Mukesh M)

Thursday, May 2, 2013

മെയ്‌ ദിനം-2013 (May Day)


ഇന്നലെ ‘മെയ്‌ ദിനം’ (May Day) അറിയാതെ കടന്നുപോയി. പതിവു പോലെ തന്നെ ഓഫീസ്സ്, സൈറ്റ്, ജോലി, ടെന്‍ഷന്‍;...അങ്ങനെ നീളുന്ന ദിവസചിട്ടകള്‍, ഒരു മാറ്റവുമില്ല. ആദ്യമായിട്ടാണ് ‘തൊഴിലാളി ദിനത്തില്‍’ പണിയെടുക്കുന്നത്. നാട്ടിലാണെങ്കില്‍ ഒരവധി ദിവസം, വീട്ടില്‍ സ്വസ്ഥമായിരുന്നു ഉറങ്ങി, യഥാസമയങ്ങളില്‍ ഭക്ഷണം കഴിച്ചു, ടി.വി.യിലെ സിനിമയും കണ്ടു, രസിച്ചുകഴിയേണ്ട ഒരു ദിവസം. ബംഗ്ലൂരില്‍ ആണെങ്കില്‍, 11-മണിക്ക് എഴുന്നേറ്റ്, വണ്ടിയുമെടുത്ത് ചെറിയ ഒരു കറക്കം, ലാല്‍ബാഗ്, മെജസ്റ്റിക്ക്, മന്ത്രി മാള്‍, വഴി ചുറ്റിത്തിരിഞ്ഞ്, വൈകിട്ടോടെ റൂമിലേക്ക്. പക്ഷെ ഇവിടെയിന്നു, സാധാരണ ദിവസങ്ങളില്‍ ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ ജോലി ചെയ്തപോലെ തോന്നി. തലെദിവസം ഓഫീസ്സ് വിട്ടു റൂമിലേക്ക് പോകുന്ന വഴിയില്‍ വണ്ടിയില്‍ വച്ച് ബോസ്സിനെ ഒന്നോര്‍മ്മിപ്പിച്ചു. “Sir, tomorrow is May Day” അഥവാ ചുളുവില്‍ ഒരു ലീവ് കിട്ടിയാലോ !! “So what.....” ബോസ്സിന്‍റെ മറുപടി. “Sir, it is international day for labors, we should not do any work…..” ഞാന്‍ എന്‍റെ പ്രസംഗം തുടര്‍ന്നു. എല്ലാം കേട്ടുകഴിഞ്ഞ ശേഷം ബോസ് സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു; “Mukesh…you are in Saudi Arabia, not in India” ദേഷ്യത്തോടെ; എല്ലാം മനസ്സിലായി എന്നമട്ടില്‍ ഞാന്‍ ഒന്നമര്‍ത്തി മൂളി. “Sir, I am a communist, I can’t do work tomorrow” എന്നുപറയാന്‍ വന്നെങ്കിലും ശബ്ദം പുറത്തുവന്നില്ല. അപ്പോഴാണ് ഞാനും അക്കാര്യം ശരിക്കും ഓര്‍ത്തത്‌ ‘ഓ ഞാനിപ്പോള്‍ സൗദി അറേബ്യ-യില്‍ ആണല്ലോ’, ഇവിടെയെന്തു ലേബര്‍ ഡേ, എന്തു മെയ്‌ ദിനം !! സ്വന്തമായി തൊഴിലാളികള്‍ ഉള്ള രാജ്യത്തിനല്ലേ അങ്ങനെ ഒരു ദിവസത്തിന്‍റെ ആവശ്യമുള്ളൂ !! ഞാന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരനും, ബംഗ്ലാദേശിയും, പാക്കിസ്ഥാന്‍കാരനും, ഫിലിപ്പീനിയുമൊക്കെയാണ് ഇവിടുത്തെ തൊഴിലാളി വര്‍ഗ്ഗങ്ങള്‍. അവരില്‍ ഭൂരിഭാഗം പേരും ദിവസക്കൂലിക്കാരാണ്. ഒരു ദിവസം ഇവിടെ കിട്ടുന്ന വേതനവും, അതു ഇന്ത്യയുടെ രൂപയുമായി ഗുണിച്ചു കിട്ടുന്ന തുകയെ വീണ്ടും സ്വന്തം കടബാധ്യതകള്‍ കൊണ്ട് ഹരിച്ച്, ബാക്കി വരുന്ന തുച്ചമായ  ശിഷ്ടകണക്കുകളെ  കുറിച്ചോര്‍ത്താല്‍ ലീവ് എടുക്കുന്നത് പോയിട്ട്, സ്വസ്ഥമായി ഒന്നുറങ്ങാന്‍ പോലും പറ്റാത്തവരാണ് മിക്കവാറും എല്ലാ തൊഴിലാളികളും. വെള്ളിയാഴ്ച തന്നെ ലീവെടുക്കുന്നത് ഇവിടുത്തെ നിയമം അനുവദിക്കാത്തതു കൊണ്ടുമാത്രമാണ്. എങ്കില്‍ പോലും വെള്ളിയാഴ്ചകളില്‍ ഉച്ച കഴിഞ്ഞ് പണിയെടുക്കുന്ന ചിലരെയെങ്കിലും കാണാറുണ്ട്‌. അങ്ങനെയുള്ള സൗദി അറേബ്യയില്‍ മെയ്‌ ദിനത്തെകുറിച്ചു ചിന്തിച്ചത് പോലും തെറ്റായിപോയി എന്നെനിക്കു തോന്നി. ഞാന്‍ എന്‍റെ ഉള്ളിലെ കമ്മ്യൂണിസ്റ്റുകാരനെ കാര്യങ്ങള്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്തി.

ഇപ്രാവശ്യത്തെ തൊഴിലാളി ദിനം മറ്റൊന്നുകൂടി സൗദിയിലെ വിദേശികളെ ഓര്‍മ്മപ്പെടുത്തുന്നു. മൂന്നു മാസത്തെ താല്‍ക്കാലിക നിര്‍ത്തലാക്കലിനു ശേഷം നടപ്പിലാവാന്‍ പോകുന്ന ‘നിതാഖത്’ എന്ന നിയമനടപടിയെ. കുറേപേര്‍ മൂന്നുമാസത്തിനു ശേഷം നാട്ടിലേക്കു മടങ്ങാന്‍ ഇതിനകം തന്നെ തയ്യാറായി കഴിഞ്ഞു. വലിയ തുക വിസയ്ക്കു വേണ്ടി ഏജെന്‍സികള്‍ക്കു കൊടുത്തു വന്നവരാണ് ഇവരില്‍ പലരും. പലതുറകളില്‍ നിന്നുള്ളവര്‍ ‘നിതാഖത്’-ന്‍റെ കാലാവധി നീട്ടാന്‍ വേണ്ടി ഗവണ്മെന്റില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും, സൗദിയെ സംബന്ധിച്ചിടത്തോളം രാജ്യതാല്പര്യം മുന്‍നിര്‍ത്തിയുള്ള ഒരു തീരുമാനം മാത്രമേ അന്തിമമായി ഉണ്ടാകൂ എന്നുവേണം കരുതാന്‍. മടിയന്‍ മാരായ ഇവിടുത്തെ സ്വദേശികളെ രാജ്യത്തിനുതകും വിധം ഉത്തമപൌരന്‍മാരായി മാറ്റിയെടുക്കുക എന്നൊതു കൂടി ഗവന്‍മെന്റ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നു. കൂടാതെ ‘വിസ കച്ചവടം’ ചെയ്യുന്ന മാഫിയകള്‍ക്കും വലിയ ഒരു തിരിച്ചടിയാണ് ഈ നിയമം.
എന്തായാലും തൊഴിലാളികളുടെയും അതോടൊപ്പം സൗദിയുടെയും നിലനില്‍പ്പിനെതന്നെ ബാധിക്കുന്ന ഈ വലിയ വിഷയത്തെ എങ്ങനെ രാജ്യം കൈകാര്യം ചെയ്യും എന്നത് കാത്തിരുന്നു തന്നെ കാണേണ്ടി വരും. ഈ മാസം ആദ്യ ആഴ്ചയില്‍ തന്നെ ഒരു അന്തിമ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സൗദിയിലെ വിദേശികള്‍. ‘നിതാഖത്’ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയില്ലെങ്കിലും, രാജ്യത്തിനുവേണ്ടി സേവനം ചെയ്യുന്ന വിദേശ തൊഴിലാളികളെ കൂടി കണക്കിലെടുത്ത് അവര്‍ക്കു കൂടി അനുകൂലമായ രീതിയില്‍ നിയമത്തില്‍ ബേധഗതികള്‍ വരുത്തിക്കൊണ്ട് നടപ്പിലാക്കാനായാല്‍; അതുതന്നെയായിരിക്കും ഈ ‘തൊഴിലാളി ദിനത്തില്‍’ സൗദി അറേബ്യയ്ക്ക് തൊഴിലാളികള്‍ക്കു നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനവും ആശ്വാസവും.

മെയ്‌ ദിനത്തില്‍ ജോലി ചെയ്യേണ്ടിവന്ന എല്ലാ പ്രവാസി സുഹൃത്തുക്കള്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു !!
(Mukesh M)

Wednesday, May 1, 2013

എന്‍റെ കുഞ്ഞുപ്രണയം


ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ‘പ്രണയത്തെപ്പറ്റി’ ചിന്തിക്കുകയോ പറയുകയോ ചെയ്തില്ലെങ്കില്‍ ഒരുനേരത്തെ ഭക്ഷണം കഴിക്കാത്തതുപോലെയാണ്. അതിനു കാരണം എല്ലാവരെയും പോലെ ഞാനും, പ്രണയം എന്ന അതിശ്രേഷ്ഠമായ വികാരത്തെ മനസ്സില്‍ ഒരു കെടാവിളക്കായി സൂക്ഷിക്കുന്നതുകൊണ്ടാണ്. ഞാന്‍ ആരുമായെങ്കിലും ഇപ്പോഴും പ്രണയബദ്ധനാണ് എന്നീപറഞ്ഞതിനര്‍ത്ഥമില്ല. എങ്കിലും ഈ പ്രകൃതിയില്‍ പൂത്തണിഞ്ഞു നില്‍ക്കുന്ന, സുന്ദരമായ ഒരു പൂന്തോപ്പിലൂടെ പതിയെ നടന്നുപോകുമ്പോള്‍ മനസിനനുഭവപ്പെടുന്ന ഒരു കുളിര്‍മ, പ്രണയം എന്ന ഒരു ചെറിയ വികാരത്തിന്‍റെ മാന്ത്രിക തരംഗങ്ങളിലൂടെ ലഭിക്കുമ്പോള്‍, എങ്ങനെ ആ ചിന്തയെ മനപൂര്‍വ്വം ഒഴിവാക്കാന്‍ പറ്റും!!
സീമകളില്ലാത്ത ആ പ്രവാഹത്തെ എങ്ങെനെ തടയാന്‍ കഴിയും. ഏതു നിമിഷത്തിലും, ഏതു പ്രായത്തിലും, ഏതവസ്ഥയിലും ചിന്തിയിലേക്കു കടന്നുവരുന്ന ഒരേയൊരു വികാരമാണ് പ്രണയം. സത്യത്തില്‍ പ്രണയം ഒരു വ്യക്തിയെ മാലിന്യമുക്തമാക്കുന്നു
ഇന്നത്തെ എന്‍റെ ചിന്തയിലെ പ്രണയം ഇങ്ങനെയായിരുന്നു.!!











എന്‍റെ കുഞ്ഞുപ്രണയം

അനിര്‍വചനീയമായ അതിന്‍റെ പൊരുളുകള്‍
ഒരുപക്ഷെ ചിന്തകള്‍ക്കുമപ്പുറമാണ്.
അതില്‍ കാത്തിരിപ്പിന്‍റെ സുഖമുണ്ട്;
വേഴാമ്പല്‍ മഴമുകിലിനെയെന്നപോലെ.
നോവിന്‍റെ കണ്ണുനീരുപ്പുണ്ട്
മൌനത്തിന്റെ അസഹിഷ്ണുതയുണ്ട്.
മരവിപ്പിന്റെ തണുപ്പുണ്ട്
പുലരിയുടെ ഉണര്‍വുണ്ട്
അസ്തമയത്തിന്‍റെ വ്യഥയുണ്ട്.
നൊമ്പരങ്ങളുടെ എരിയുന്ന കനലുകളുണ്ട്
ആയിരം കാതമകലെയിരുന്ന് ഒന്നു മിഴിയനക്കുമ്പോള്‍
ആഴികള്‍ക്കിപ്പുറം അലകള്‍ തീര്‍ക്കുവാനുള്ള കരുത്തുണ്ട്
അതു ചിലര്‍ക്ക് ഒരിക്കലും ഉണങ്ങാത്ത മുറിവിന്‍റെ വേദനയാണ്.
ചിലര്‍ക്ക് നിര്‍മ്മലമായ തലോടലാണ്.
മറ്റു ചിലര്‍ക്ക് പുഞ്ചിരിയുടെ പൂച്ചെണ്ടുകളാണ്.
സന്തോഷത്തിന്‍റെ കാലൊച്ചകളാണ്.
ഇന്നത്തെ എന്‍റെ പ്രണയം ഒരു മഞ്ഞുതുള്ളിയോടായിരുന്നു.
എന്‍റെ ഈ പ്രഭാതത്തെ ഒരു മഞ്ഞിന്‍ പുതപ്പില്‍ പൊതിഞ്ഞ്;
ഒരു നനുത്ത സ്പര്‍ശനത്താല്‍ എന്നെ കുളിരണിയിച്ച;
ഒരു കുഞ്ഞു മഞ്ഞുതുള്ളിയോട് !!
എന്‍റെ ചെറിയ ലോകത്തിലേക്ക് മടികൂടാതെ
കടന്നുവന്ന്, എന്‍റെ ചുണ്ടുകളില്‍ തത്തികളിച്ച്;
മണ്ണില്‍ വീണലിഞ്ഞുപോയ ആ മഞ്ഞുതുള്ളി!!
ഇനി എനിക്കാമണ്‍തരിയാകണം,
എന്‍റെ മഞ്ഞുതുള്ളിയോടൊപ്പം
അലിഞ്ഞില്ലാതാവണം.

(മുകേഷ്)

Thursday, April 25, 2013

നൊമ്പരങ്ങള്‍

















ചില നൊമ്പരങ്ങള്‍ അങ്ങനെയാണ്
കണ്ണിന്നു മുന്‍പില്‍ വീണ്ടും വീണ്ടും
അതങ്ങനെ വന്നു നില്‍ക്കും !!
ചിലത് കെട്ടുപൊട്ടിച്ചോടുന്നവ;
ചവിട്ടിയരക്കപ്പെട്ടവ; നിര്‍ജ്ജനീകരിച്ചവ;
കല്‍തുറുങ്കിലടച്ചവ; കരിപിടിച്ചവ;
മറ്റുചിലത് ഓര്‍മ്മകളെ മുറിപ്പെടുത്തുന്നവ;
കാലഹരണപ്പെട്ടവ വേറയും.
ചിലത് കെട്ടുപിണഞ്ഞു കിടക്കുന്നവ;
മഴയത്തു നനഞ്ഞവ;
അജ്ഞാതമായതു പിന്നെയും
ആക്രോശിക്കുന്നവ; ബന്ധനമറ്റവ;
ചിലത് ചരിത്രത്തിനു പിന്നിലോടുന്നവ;
ചേതനയറ്റവ; ചിന്തയില്ലാത്തവ;
ചിലത് സ്വതന്ത്രമായാവ;
മറ്റുചിലത് തെളിയാതെ പോയവ
മയങ്ങിക്കിടക്കുന്നവ; ശാപഭാരമേറ്റവ;
വേറയും ചിലത് ശാന്തതയേകുന്നവ;
പുതുജീവന്‍ തരുന്നവ; പൂര്‍ണ്ണത വന്നവ;
പുളകം തരുന്നവ; പൂക്കാന്‍ കൊതിച്ചവ;
പ്രണയം തരുന്നവ; മധുരം തരുന്നവ;
അങ്ങനെ പിന്നെയും പിന്നെയും
ഒരുപാടു; അറിയപെടാത്തവ !

(Mukesh M)

Tuesday, April 23, 2013

അറിയാതെ പോയത് !















കാലം;  നീ നോക്കാതെപോയ കണ്ണാടി
ഞാന്‍;  നീ കാണാതെപോയ നിന്‍റെ പ്രതിഭിംബം
മഴ;  നീ അറിയാതെപോയ എന്‍റെ കണ്ണുനീര്‍
കുളിര്; നീ നല്‍കാതെപോയ നിന്‍റെ സാനിദ്ധ്യം
കാറ്റ്;  നിന്നെ തൊടതെപോയ എന്‍റെ നിശ്വാസം
നിലാവ്; നിന്നിലലിയാന്‍ കൊതിച്ച എന്‍റെ പിന്‍നിഴല്‍
വെളിച്ചം; നിന്നിലെരിയാനാശിച്ച എന്‍റെ നെയ്ത്തിരി  
സംഗീതം; നീ പാടാതെപോയോരെന്‍ സ്വരം 
പ്രണയം: നീ തെളിയിക്കാതെ പോയ എന്‍റെ ദീപം   
നീ; ഞാനറിയാതെപോയ എന്‍റെ ജീവന്‍ !

(മുകേഷ്)

Friday, April 19, 2013

ഇനിയെന്തു നേടുവാന്‍ !


















നിന്‍ പ്രിയ പ്രണയലേപനം പുരണ്ടൊരെന്‍-
ചുണ്ടുകള്‍ക്കിനി;
മറ്റെന്തു രുചിക്കുവാന്‍ അതിനുമേറെയായ്.

നിന്‍ മധുര മൊഴികള്‍ കടന്നോരെന്‍-
ചെവികള്‍ക്കിനി;
മറ്റെന്തു കേള്‍ക്കുവാന്‍ ഇനിയുമാര്‍ദ്രമായ്.

നിന്‍ മൃദുല കരസ്പര്‍ശനം ഏറ്റൊരെന്‍-
കൈകല്‍ക്കിനി;
മറ്റെന്തു നേടുവാന്‍ ഇഹലോകത്തിലിനി.

നീ വീണമീട്ടിയോരെന്‍ അതിലോല-
മാനസത്തിനിനി;
മറ്റെന്തു പാടുവാന്‍ ഇതിലുമീണമായ്.

നിന്‍ രാഗ വദനസ്മിതം കണ്ടൊരെന്‍-
കണ്ണുകള്‍ക്കിനി;
മറ്റെന്തു കാണുവാന്‍ കണ്‍കുളിര്‍ക്കെയിനി.

നീ പാതിചേര്‍ന്നൊരീ എന്‍-
ദേഹത്തിനിനി-
മറ്റെന്താര്‍ജ്ജിക്കുവാന്‍ ഇതിലുമമൂല്യമായ് !!

(മുകേഷ്)